2009, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

‘മല്ലു‘ എന്ന മലയാളി

വിവര സാങ്കേതിക വിപ്ലവവും , വിദേശ പണവും, ഞാനടക്കമുള്ള മലയാളിയുടെ ജീവിതത്തില്‍ വന്‍ മാറ്റങള്‍ക്കും പുരോഗതിക്കും കാരണമായിട്ടുണ്ടെങ്കിലും അവന്റെ അടിസ്താന സ്വഭാവത്തില്‍ ഇതു വരെ കാര്യമായ ഒരു മാറ്റവും ഉണ്ടായിട്ടില്ല. അതില്‍ ഏറ്റവും എടുത്ത് പറയേണ്ട ഒരു കാര്യമാണ് സാമൂഹിക ശുചിത്ത ബോധം. വ്യക്തിപരമായ ശുചിത്തത്തില്‍ നമ്മള്‍ മലയാളികള്‍ ഏറെ മുന്നിലാണ്. രണ്ട് നേരം കുളി എന്ന അഹങ്കാരത്തിലും, സ്വന്തം വീടും പരിസരവും വ്രിത്തിയായി സുക്ഷിക്കുന്നതിലും മലയാളിയെക്കഴിഞിട്ടേ ലൊകത്താരും തന്നെ ഉള്ളൂ. പക്ഷെ പുറത്തേക്കിറങുംബോള്‍ ആ ശുചിത്തബോധം അവന്റെ വീട്ടില്‍ ഭദ്രമായി കെട്ടിയിട്ടിട്ടുണ്ടായിരിക്കും. നടു റോഡില്‍ കാറിത്തുപ്പാനും, ഒരു മതിലിന്റെയോ വൈദ്യുത കാലിന്റെയോ മറയില്‍ നംബര്‍ വണ്‍ പാസ്സാക്കാനും അവനു യാതൊരു ഉളുപ്പോ ചമ്മലോ ഇല്ല. ബസ്സിലിരുന്ന് മുറുക്കി തന്റെ സ്വന്തം സീറ്റിന്റെ അടിയിലോട്ട് സഹയാത്രികരുടെ മുന്നില്‍ വച്ച് യാതൊരു ഉളുപ്പുമില്ലാതെ തുപ്പുകയും, എന്തിന് ? സിനിമാ തിയ്യറ്ററില്‍ ഇടവേള സമയത്ത് മൂത്രം ഒഴിക്കാന്‍ എഴുന്നേറ്റ് പോകേണ്ട മടിയില്‍ അവിടെ ഇരുന്ന് തന്നെ കാര്യം സാധിക്കുന്ന വിദ്വാന്‍മാരുടെ സ്വന്തം നാടാണ്‍ നമ്മുടെ ഈ സാക്ഷര കേരളം.

നമ്മുടെ നാട്ടിലെ രാഷ്ട്രീയ നായകന്മാരും, വിപ്ലവ യുവനായകരും അവരുടെ പ്രതിഷേധം അറിയിക്കുന്നതിന് തിരഞ്ഞെടുക്കുന്ന ഒരു എളുപ്പ മാര്‍ഗമാണ് പൊതുമുതല്‍ നശിപ്പിക്കുക എന്നതും, നഗരവും റോഡുകളും വ്രിത്തികേടാക്കുക എന്നതും. ഇവരില്‍ നിന്നാണ്‍ നാളത്തെ നമ്മുടെ ആരോഗ്യവകുപ്പ് മന്ത്രിയും, സാംസ്കാരിക വകുപ്പ് മന്ത്രിയും പിറവിയെടുക്കുന്നു എന്നത് തികച്ചും വിരോദാഭാസം തന്നെയല്ലേ?

സദാചാരത്തിന്റെ പേരില്‍ സായിപ്പിനെ കുറ്റം പറയുകയും കളിയാക്കുകയും ചെയ്യുന്ന നമ്മുടെ ഈ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നടക്കുന വൈക്രിതങളെ ‍അത്ര എളുപ്പത്തില്‍ നമുക്ക് കണ്ടില്ലെന്ന് നടിക്കാന്‍ പറ്റുമോ? അംബതുകാരന്‍ അഞ്ജു വയസ്സുകാരിയെയും, അതിന് സമാനമായ എത്ര എത്ര പീഠനങള്‍ക്ക് നാം ഇന്ന് സാക്ഷ്യം വഹിക്കുന്നു. പാശ്ചാത്യ രാജ്യങളിലെ ‘ഡേറ്റിങിനെ’ കുറിച്ചും മറ്റും വാ തോരാതെ ചര്‍ച്ചകളും മറ്റും നടന്ന്കൊണ്ടിരിക്കുംബോഴും, അതിനേക്കാള്‍ എത്ര അപകടകരമായ അവസ്തയിലേക്കാണ്‍ നമ്മള്‍ ഇപ്പോള്‍ പൊയിക്കൊണ്ടിരിക്കുന്നത് എന്ന് ഭീതിയോടെയെങ്കിലും ഓര്‍ക്കാതിരിക്കാന്‍ വയ്യ. നേരം ഇരുട്ടിയാല്‍ നമ്മുടെ സഹോദരിമാര്‍ക്കും, എന്തിന് ? വ്രിദ്ധ - ബാ‍ലികമാര്‍ക്ക് വരെ ഒന്ന് പുറത്തിറങി നടക്കാന്‍ പറ്റാത്തത്രയും ഭീതിതമാണ്‍ നമ്മുടെ ഈ ‘ദൈവത്തിന്റെ സ്വന്തം നാട്’. എന്നിട്ടും നമുക്ക് ചര്‍ച്ചാവിഷയം സായിപ്പിന്റെ സദാചാരവും വ്രിത്തിയുമാണ്‍ .

ഇവിടെ ഗള്‍ഫില്‍ , മറ്റ് വിഭാഗങള്‍ക്കിടയില്‍ മല്ലുവിനെ കുറിച്ച് ഒരു പ്രയോഗം തന്നെ ഉണ്ട്. ഒരു പാംബിനെയും ഒരു മല്ലുവിനെയും ഒരുമിച്ചു കാണാനിടയായാല്‍ ആദ്യം കൊല്ലേണ്ടത് മല്ലുവിനെയാണത്രെ. ഇത് കുറച്ച് കടന്ന കയ്യാണെന്ന് നമുക്ക് തോന്നുമെങ്കിലും, ഒരു അളവു വരെ അത് ശരിയാണെന്ന് തോന്നിപ്പിക്കുന്ന ആ ഉത്തരവാദത്തില്‍ നിന്ന് നമുക്ക് ഒഴിഞ്ഞു മാറാന്‍ കഴിയുമോ?



‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌-------------------