2009, ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

ഒരു വര്‍ഷകാല ‘പരോള്‍’

മഴ എന്നും എന്റെ ദൌര്‍ബല്യമായിരുന്നു. നാട് വിട്ട് വിദേശത്ത് പോയപ്പോള്‍ തുടങിയതല്ല എന്റെ മഴയോടുള്ള പ്പ്രേമം. ചെറുപ്പം മുതലെ മഴയും മഴക്കാറും എന്റെ ആവേശമയിരുന്നു. അതുകൊണ്ട് തന്നെ ഈ വര്‍ഷത്തെ അവദിക്കാലത്തെ കുറിച്ച് ചിന്തിച്ചപ്പോള്‍ മുതല്‍ മഴയെ കുറിച്ചുള്ള എന്റെ സ്വപ്നങളും സങ്കല്പങളും എന്നെ വലയം ചെയ്തു തുടങിയിരുന്നു. മാധ്യമങളില്‍ മഴ ദുരിതങളെ കുറിച്ചുള്ള വാര്‍ത്തകള്‍ നിറഞ്ഞുകൊണ്ടിരുന്നപ്പോഴും എന്റെ മനസ്സ് ആവേശത്താല്‍ മഴയെ ഒന്നു പുല്‍കുവാനായി തുടിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ ഇവിടെ കുവൈറ്റിലെ നരകതുല്യമായ ചൂടിന്റെ മാസമായ ജൂലൈ തന്നെ ഞാന്‍ അവധിക്കു പോകുവാന്‍ തിരഞ്ഞെടുക്കുകയായിരുന്ന്നു.


നാടും മഴയും സ്വപ്നം കണ്ടു നടക്കുന്നതിനിടയില്‍ നാട്ടിലേക്കു പോകുന്ന ആ മനോഹര ദിനം അങോടിയെത്തിയത് അറിഞ്ഞില്ല. പൊള്ളുന്ന ചൂടില്‍ അന്തരീക്ഷത്തില്‍ നിറഞ്ഞു നിന്നിരുന്ന മണലിന്റെയും ഇന്ധനത്തിന്റെയും വരണ്ട മനം മടുപ്പിക്കുന്ന ഗന്ധവും അനുഭവിച്ചുകൊണ്ട് എയര്‍പോര്‍ട്ടിലേക്കു പോകുന്ന വഴിയില്‍ കണ്ട താപമാപിനിയില്‍ അപ്പോള്‍ ചൂട് 52 ഡിഗ്രി! പക്ഷെ എന്റെ മനസ്സ് അപ്പോള്‍ മണിക്കൂറുകള്‍ക്കകം ഞാന്‍ അനുഭവിക്കുവാന്‍ പോകുന്ന ആ കുളിരിനെ കുറിച്ച് മാത്രമായിരുന്നു. അതുകൊണ്ടു തന്നെ ആ താപമാപിനി എന്നില്‍ പ്രത്യേകിച്ച് ഒരു വികാരവും ജനിപ്പിച്ചില്ല.


രാത്രിയിലായിരുന്നു എന്റെ യാത്ര. എയര്‍പോര്‍ട്ട് ലോഞ്ചിലെ വിരസമായ ആ കാത്തിരിപ്പിലും മഴയെ കുറിച്ചുള്ള എന്റെ സ്വപ്നങള്‍ മാത്രമായിരുന്നു എനിക്ക് കൂട്ട്. പുലര്‍ച്ചെ ആറ് മണിക്ക് നെടുംബാശേരിയില്‍ വിമാനം ഇറങുംബോള്‍ ശക്തമായ മഴയുണ്ടായിരുന്നു. കാതുകളിലേക്ക് ഇരച്ചെത്തിയ മഴയുടെ ശബ്ദം അപ്പോള്‍ കേട്ട് മതിവരാത്ത ഏതോ ഒരു പഴയ ഗാനം എന്നോണം എന്നെ ആനന്ദിപ്പിച്ചു. ഇടിയുടെയും മിന്നലിന്റെയും അകംബടിയോടെ അത് എന്നെ വരവേല്‍ക്കുന്നതായി എനിക്കു തോന്നി. ലഗേജുമായി പുറത്ത് വന്നപ്പോള്‍ നേരം കുറച്ച് കൂടി വെളുത്തിരുന്നു. മഴ ഏകദേശം തോര്‍ന്നുവെന്നു തോന്നി. പക്ഷെ ഇരുണ്ട ഈറനണിഞ്ഞ ശീതളമായ പ്രക്രിതിയുടെ ആ പച്ചപ്പ് എന്റെ മനസ്സിനെ വല്ലാതെ കോരിത്തരിപ്പിച്ചു. പുറത്ത് കടന്നപ്പോള്‍ ഗ്രിഹാതുരമായ എന്റെ നാടിന്റെ ഗന്ദം. അത് എനിക്കു മാത്രം തോന്നിയതാണോ എന്നെനിക്കറിയില്ല. എന്തായാലും പിറന്ന നാടിന്റെ ഗന്ദം എന്നത് ഞാന്‍ അപ്പോള്‍ ആസ്വദിക്കുകയായിരുന്നു.


മഴക്കാര്‍ വീണ്ടും പ്രത്യക്ഷപ്പെട്ട് തുടങി. എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേക്കുള്ള യാത്രയില്‍ തെരുവുകളും, ഭവനങളും, വ്രിക്ഷലതാതികളെല്ലാം കഴുകി വ്രിത്തിയാക്കിയത് പോലെ എനിക്ക് തോന്നി. അവക്കെല്ലാം കുളി കഴിഞ്ഞ് ഈറന്‍ എടുത്ത് നില്‍ക്കുന്ന മലയാളി മങ്കയുടെ ഭംഗി. നിമിഷങള്‍ക്കകം വീണ്ടും മഴയെത്തി. കാറിന്റെ മുന്‍സീറ്റിലിരുന്ന് വിന്‍ഡോ ഗ്ലാസ്സ് ഉയര്‍ത്താതെ ചിതറിത്തെറിക്കുന്ന മഴത്തുള്ളികള്‍ വല്ലാത്ത ഒരു അഭിനിവേശ്ത്തോടെ ഞാന്‍ എന്റെ മുഖം കൊണ്ട് ഒപ്പിയെടുത്തു. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ വീട്ടിലെത്തി. അപ്പോള്‍ ആദ്യമായി തോന്നിയത് ഒന്ന് കുളിക്കുവാനായിരുന്നു. ഷവറിന്റെ ചുവട്ടില്‍ നിന്ന് നല്ല തണുത്ത് വെള്ളം വീണപ്പോള്‍ ആദ്യം ഒന്ന് വിറച്ചു പോയി. പക്ഷെ ആ തണുപ്പ് സുഖകരമായ, മനസ്സിനെ മത്തു പിടിപ്പിക്കുന്ന കുളിരായി മാറിയത് പെട്ടെന്നായിരുന്നു. കുളി കഴിഞ്ഞപ്പോള്‍ വല്ലാത്ത ഒരു ആലസ്യം - രാത്രിയിലെ യാത്ര ആയിരുന്നത് കൊണ്‍ടും സുഖകരമായ പുറത്തെ അന്തരീക്ഷം കൊണ്ടും എനിക്ക് നന്നായി ഉറക്കം വന്നിരുന്നു. അപ്പോഴും പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. മഴയുടെ നനുത്ത ശബ്ദം ഒരു താരാട്ട് പോലെ എന്നെ ഉറക്കത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി.


ശക്തമായ ഇടിയുടെ ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. അപ്പോള്‍ സമയം നാലു മണി കഴിഞ്ഞിരിന്നു. ഇപ്പോള്‍ മഴ അതിന്റെ രൌദ്ര ഭാവത്തില്‍ ആടിത്തിമിര്‍ക്കുകയായിരുന്നു. എന്തൊരു ചന്തം..!! മഴയുടെ ശക്തി കാരണം അന്നു പുറ്ത്തേക്കൊന്നും പോകേണ്ട എന്നു ഉമ്മ എന്നെ ഉപദേശിച്ചു. സന്ധ്യയായപ്പോഴേക്കും തവളകളുടെ ക്രോം ക്രോം വിളികളും ചീവീടുകളുടെ ചൂളമടിയുമായി അന്തരീക്ഷം ശബ്ദമുഖരിതമായിത്തുടങി. രാത്രി വൈകിയും മഴ തുടര്‍ന്നു. പിറ്റേ ദിവസം പുലര്‍ച്ചേ തന്നെ ഞാന്‍ ഉണര്‍ന്നിരുന്നു. മഴ അപ്പോഴും ചാറിക്കൊണ്ടിരുന്നു. തൊട്ടടുത്ത അയ്യപ്പ ക്ഷേത്രത്തില്‍ നിന്നും ഒഴുകിയെത്തുന്ന “കാനന വാസാ, കലിയുഗ വരദാ” എന്ന ആ മനോഹര ഗാനത്തിന് മഴയുടെ നനുത്ത ശബ്ദം ശ്രുതി മീട്ടുന്നതായി എനിക്ക് തോന്നി. കിടക്ക വിട്ടെഴുന്നേറ്റ് പുറത്തു വന്നപ്പോള്‍, സുബഹി നമസ്കാരം നിര്‍വഹിച്ച് കൊണ്ടിരുന്ന ഉമ്മയുടെ ശബ്ദം കേട്ടു. ഞാന്‍ മെല്ലെ പൂമുഖ വരാന്തയുടെ വാതില്‍ തുറന്ന് അവിടെ ഇരിപ്പുറപ്പിച്ചു. അപ്പോള്‍ മഴക്ക് അകംബടിയായി കാറ്റും തുടങിയിരുന്നു. സിനിമാ കൊട്ടകയിലിരുന്ന് തന്റെ പ്രിയപ്പെട്ട നായകന്റെ സിനിമ വീക്ഷിക്കുന്ന പിഞ്ചു കുട്ടിയുടെ കൌതുകത്തോടെ ഞാന്‍ ആ മഴയും പുറം കാഴ്ചകളും കണ്ടുകൊ‍ണ്ടിരുന്നു. അപ്പോഴേക്കും ഞാന്‍ ഉണര്‍ന്ന വിവരമറിഞ്ഞ ഉമ്മ നല്ല ചൂ‍ടുള്ള കട്ടന്‍ ചായയുമായി വന്നു. അതും മൊത്തിക്കൊണ്‍ടിരിക്കുംബോള്‍ അകലെ കാറ്റില്‍ ഉലഞ്ഞുകൊണ്ടിരുന്ന ഇലഞ്ഞിയും വേപ്പും എന്തോ സ്വകാര്യം പറഞ്ഞ് ആ‍ര്‍ത്ത് ചിരിക്കുന്നത് പോലെ തോന്നി. എന്നെ കളിയാക്കിയതാണൊ ആവോ? അപ്പോഴേക്കും ഗ്രുഹാതുരമായ “പൂ” വിളികളുമായി വഴിയില്‍ മത്സ്യ വില്പനക്കാര്‍ സജീവമായിത്തുടങി. പാല്‍ക്കാരന്റെയും, പത്രക്കാരന്റെയും സൈക്കിള്‍ മണികളും അതിന് അകംബടിയായെത്തി. തൊട്ടടുത്ത ചായക്കടയില്‍ നിന്നും ആളുകളുടെ അടക്കിപ്പിടിച്ച സംസാരങളും ചുമയും. അതിനും ഉണ്ടായിരുന്നു ഒരു വല്ലാത്ത ഗ്രിഹാതുരത.


അന്ന് ഉചചയൂണ്‍ കഴിഞ്ഞ് ഭാര്യാ ഗ്രിഹത്തിലേക്ക് പോയിക്കൊന്‍ടിരുന്നപ്പോഴും മഴയുണ്ടായിരുന്നു. ഏറ്റവും ഇഷ്ടപ്പെട്ട ഗാനവും സ്റ്റീരിയോയില്‍ ഇട്ട് പ്രിയതമയോടൊപ്പം മഴയത്തുള്ള ആ യാത്ര! അങിനെ ഒരു മനോഹര സ്വപ്നം കൂടി പൂവണിയുകയായിരുന്നു.


ദിവസങള്‍ പോയിക്കൊണ്ടിരുന്നു. മഴ അപ്പോഴും ശക്തമായിത്തന്നെ തുടര്‍ന്നു. പഴയ ചങാതിയുമായുള്ള കുശലന്വേഷണത്തിനിടയില്‍ പണ്ടു ഞങള്‍ നീന്തിത്തുടിച്ചിരുന്ന കനാലിനെ കുറിച്ച് സംസാരിച്ചു. മനസ്സില്‍ ഒന്ന് നീന്തിക്കുളിക്കുവാനുള്ള ആ‍ഗ്രഹം കലശലായി. ഒന്നു നീന്തിക്കുളിക്കുന്നുവോ? ചങാതി എന്നോട് ചോതിച്ചു. അവന്‍ എന്നെ സൈക്കിളിന്റെ പിന്നിലിരുത്തി കനാലിലെ ഞങളുടെ പഴയ ആ കുളിക്കടവിലേക്ക് കൊണ്ട്പോയി. വെള്ളം നിറഞ്ഞു കിടക്കുന്ന വിശാലമായ പുഞ്ചപ്പാടവും കനാലും. ആദ്യം ഭയം കൊണ്ട് ഒന്നു അറച്ചെങ്കിലും, തോര്‍ത്ത് അരയില്‍ ചുറ്റി കനാലിലേക്ക് എടുത്ത് ചാടി. തണുപ്പ് കൊണ്ട് ആദ്യമൊന്ന് വിറച്ചു. നിമിഷങള്‍ക്കകം വീണ്ടും മഴയെത്തി. അതുകൊണ്ട് കുളി മതിയാക്കിക്കയറി. പണ്ട് എത്ര മഴയത്തും രണ്‍ട് മൂന്നു മണിക്കൂറ് നീന്തിത്തുടിച്ചിരുന്നതാണ്‍.


അങനെ എന്റെ അവധിക്കാലത്തിന്റെ അവസാന ദിവസമായി. ഉറ്റവരോടും ഉടയവരോടും യാത്ര പറഞ്ഞ് വിതുംബുന്ന മനസ്സുമായി വണ്ടിയിലേക്ക് കയറുംബോഴും മഴ പെയ്യുന്നുണ്ടായിരുന്നു. പക്ഷെ അപ്പോള്‍ മഴക്ക് ഇതുവരെയില്ലാത്ത ഒരു ഭാവമാണ് എനിക്ക് തോന്നിയത്. ഒരു തരം വിഷാദ ഭാവം. അത് എന്റെ മനസ്സിനെ വല്ലാതെ ഉലച്ചു. എന്നെ യാത്രയാക്കാന്‍ എന്തോ ഒരു വിഷമം ഉള്ളതു പോലെ. എന്തായാലും എന്റെ ഈ അവധിക്കാലം അവിസ്മരണീയമാക്കിയ എന്റെ മഴയോട് നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ പടിയിറങി. എയര്‍പോര്‍ട്ടിലെത്തി അകത്തുകടന്നു പുറത്തേക്ക് നോക്കി. അപ്പോള്‍ വിഷാദസാന്ദ്രമായി മഴ എന്നോട് പറയുന്നതായി എനിക്ക് തോന്നി. ..വിട..!! ഇനിയും വരില്ലേ??!! അങനെ ചോതിച്ചുവോ?!


കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളമെത്താറായപ്പോള്‍ പുറത്തെ താപനിലയെപ്പറ്റിയും മറ്റുമുള്ള പൈലറ്റിന്റെ വിവരണം കേട്ടപ്പോള്‍ നഷ്ടബോധത്താല്‍ എന്റെ മനസ്സ് വല്ലാതെ വിങി. വിമാനമിറങി പുറത്ത് കടന്നപ്പോള്‍ വീണ്ടും ഇന്ധന ഗന്ധം നിറഞ്ഞു നില്‍ക്കുന്ന പൊള്ളുന്ന അന്തരീക്ഷവും, വരണ്ട പൊടിപിടിച്ച മണല്‍ നിറമുള്ള കെട്ടിടങളും കണ്ടപ്പോള്‍ , ‘പരോള്‍’ കഴിഞ്ഞു മടങിയെത്തിയ തടവുപുള്ളിയെ പോലെ എന്റെ മനസ്സ് ഒന്ന് പിടച്ചുവോ..?

-ശുഭം-

19 അഭിപ്രായങ്ങൾ:

  1. its a nice one sali...good work keep it UP!!!!

    Mohamed Mustafa
    Eriyad / Dubai

    മറുപടിഇല്ലാതാക്കൂ
  2. hmmmmmmmm kollam.....oru gulfkaarante nashtabodham nannayi thanne vivarichittundu athupole avante kochu kochu swapnangalum....ini reality koode onnu vishadheekarikkan shramikku.......nattile anubavangalude........keep it up

    മറുപടിഇല്ലാതാക്കൂ
  3. നന്നായിട്ടുണ്ട് സാലി..
    ബ്ലോഗ്‌ തുടങ്ങിയതിനു അഭിനന്ദനങ്ങള്‍...
    ഞാന്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കി വച്ചിട്ടുണ്ട്..
    എഴ്ഴുതി തുടങ്ങാന്‍ എന്ന് കരുതുന്നു..
    ഇനി എഴുത്ത്‌ മുടക്കണ്ട കേട്ടോ...
    ആശംസകള്‍ നേരുന്നു
    ഷൈനി ജോകൊസ്‌

    മറുപടിഇല്ലാതാക്കൂ
  4. Dear salih, nicely written, the last part did touch me. Oru podi kannu neer entethum pozhinhu. Superb

    faisal winners
    kuwait

    മറുപടിഇല്ലാതാക്കൂ
  5. വര്‍ഷാരവത്തോടെ പെയ്തിറങ്ങിയ

    നിറവാര്‍ന്ന മഴയില്‍ നിന്നടര്‍ന്നു

    ചേമ്പിലയില്‍ പിടഞ്ഞു വീണ

    മഴത്തുള്ളിയുടെ മനസ്സിന്‍ തേങ്ങല്‍,

    ആള്‍ക്കൂട്ടത്തിലകപ്പെട്ട കൊച്ചു-

    കുട്ടിയുടെ നിലവിളിപോലെ

    കാതുകള്‍ക്കു മൂടുപടമിട്ടലിഞ്ഞു പോയി..മനസ്സിന്‍റെ ഭാവപ്പകര്‍ച്ചകളെ ഇത്രമേല്‍ പകര്‍ന്നുകാട്ടാന്‍ മഴയോളം ഭാവനയുള്ള, നന്മയുള്ള പ്രകൃതിയുടെ മറ്റൊരിന്ദ്രിയവുമില്ല.
    നന്നായെഴുതിയിരിക്കുന്നു സാലി.. തുടര്‍ന്നും എഴുതുക, ആശംസകളോടെ -ഫസല്‍.

    മറുപടിഇല്ലാതാക്കൂ
  6. Hi Salih,

    really nice blog.Mazhaye aarkkanu ehstamallathathu.really it created a nostalgic feeling in my mind. waiting 4 ur next blog.

    മറുപടിഇല്ലാതാക്കൂ
  7. Orupadu sneham manasil sukshikunna ende priya kutukara, ninte manasinte nanma mathramanu nee ezuthiyadu,pora eniyum kooduthal pradheekshikunnu. ezhuthanam, vayikanam.

    മറുപടിഇല്ലാതാക്കൂ
  8. Da, It was awesome, the subject, the way you presented it and the feel you created in the readers.... can say a feeling of "kulir" went all over...

    Keep it up... Expect more from you buddy...

    മറുപടിഇല്ലാതാക്കൂ
  9. nice...story salih.....iniyum iniyum ezhuthukaa....may god bless u .......haris.eriyad..

    മറുപടിഇല്ലാതാക്കൂ
  10. Do not stop your writing & singing and have a good future, blog is really superb Salikka. I felt a good nostalgia also, keep it up.

    By
    Shabeer A. Shamsudheen
    Doha ~ Qatar

    മറുപടിഇല്ലാതാക്കൂ
  11. ETHU VAYICHAPPOL NINGALUDE KUDE NJANUM UNDAYIRUNNU ENNU THONNI. AA MAZHAYUDE GANDAM NJANUM AASWADICHU...

    MAZHA POLE MANASIL...
    MOHANGAL NEER MUTHAI...
    PEYTHU PYTHENNIL NIRAYUMPOL..

    COURTSY...MOUNAM PRANAYAM


    THANK U SAALI.
    ENYUM EZHUTHANAM
    VAAYANA MARIKKATHE ERIKKATTE..........

    മറുപടിഇല്ലാതാക്കൂ
  12. വേഴാമ്പലിനെ പോലെ മഴ കാണാനുള്ള ആര്‍ത്തിയോടെ കഴിയുന്ന പ്രവാസ ജീവിതത്തിലെ ചൂടും ചൂരും നിറഞ്ഞ മനസ്സിന്റെ വെമ്പല്‍ എഴുത്തില്‍ ഉടനീളം കാണാം.. .. അഭിനന്ദനങ്ങള്‍... എല്ലാ പ്രവാസിയുടെയും വിധിയാണിത്‌ ...

    മറുപടിഇല്ലാതാക്കൂ
  13. Shani, this is really awesome, keep writing..u r really talented.all the best!!!

    മറുപടിഇല്ലാതാക്കൂ
  14. Dear Salih
    very nice narration, keep it up
    you should write more at least once in a month

    regards

    ramdas

    മറുപടിഇല്ലാതാക്കൂ
  15. Sometimes words clearly reflects the writers pure heart.. You are a
    writer".. Keep doing...

    മറുപടിഇല്ലാതാക്കൂ